ജെറുസലേം: അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇറാന്‍ ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. ഇറാന്‍ ഭരണ നേതൃത്വവുമായി ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
ഇസ്രയേലിനെതിരായ നേരിട്ടുള്ള ആക്രമണത്തിന്റെ രാഷ്ട്രീയ അപകടസാധ്യതകള്‍ ഇറാന്‍ ഇപ്പോഴും പരിശോധിക്കുകയാണെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇറാന്റെ ആക്രമണം നേരിടാന്‍ ഇസ്രായേലും സൈനികമായി സജ്ജമാണ്.
'ആക്രമണ പദ്ധതികള്‍ ഇറാന്റെ പരമോന്നത നേതാവിനു മുന്നിലാണ്, അദ്ദേഹം ഇപ്പോഴും രാഷ്ട്രീയ അപകടസാധ്യത പരിശോധിക്കുന്നു,' ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേശകന്‍ പറഞ്ഞതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
സിറിയയിലെ ഡമാസ്‌കസിലെ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇറാന്റെ ഉന്നത ജനറലിനെയും മറ്റ് ആറ് സൈനിക ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രതിജ്ഞയെടുത്തതോടെയാണ് യുദ്ധം ലോകത്തെ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്ന സാഹചര്യം സംജാതമായിരിക്കുന്നത്. ഏപ്രില്‍ ഒന്നിനാണ് ഡമാസ്‌കസിലെ ഇറാന്റെ കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതത്.
ഇറാന്‍ കോണ്‍സുലേറ്റിനെതിരായ ആക്രമണത്തില്‍ പങ്ക് ഇസ്രായേല്‍ പരസ്യമായി അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന്, ഇസ്രായേല്‍ ആക്രമണത്തിന് മറുപടി നല്‍കുമെന്നും എന്നാല്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം വ്യാപിക്കുന്നത് ഒഴിവാക്കുമെന്നും ഇറാന്‍ പ്രതിജ്ഞയെടുത്തു. 'ഇസ്രായേല്‍ ശിക്ഷിക്കപ്പെടണം, അത് സംഭവിക്കും', ആക്രമണത്തിന് ശേഷം ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്