വെനിസ്വേല ഭൂകമ്പം: മരണസംഖ്യ 3,685 ഉയര്‍ന്നു; മരിച്ചവരില്‍ 9 യു.എസ് പൗരന്‍മാര്‍, അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുന്നു

JULY 8, 2026, 8:55 PM

കാരക്കാസ്: വെനിസ്വേലയില്‍ ഉണ്ടായ ഇരട്ട ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 3,685 ആയി ഉയര്‍ന്നതായി ഔദ്യോഗിക സ്ഥിരീകരണം. വെനിസ്വേലന്‍ നാഷണല്‍ അസംബ്ലി പ്രസിഡന്റ് ജോര്‍ജ്ജ് റോഡ്രിഗസ് ആണ് മരണസംഖ്യ സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.

ദുരന്തത്തില്‍ പതിനാറായിരത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും കാല്‍ലക്ഷത്തോളം പേരെ ദുരന്തം നേരിട്ട് ബാധിക്കുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 24 നാണ് രാജ്യം കണ്ട ഏറ്റവും മാരകമായ ഭൂകമ്പങ്ങളിലൊന്ന് വെനിസ്വേലയെ പിടിച്ചുകുലുക്കിയത്. കെട്ടിടങ്ങള്‍ തകര്‍ന്നു വീണതിനെ തുടര്‍ന്ന് ദിവസങ്ങളോളം ആയിരക്കണക്കിന് ആളുകളാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നത്. നിലവില്‍ ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനവും കാണാതായവര്‍ക്കായുള്ള തിരച്ചിലും ഊര്‍ജ്ജിതമായി തുടരുകയാണ്.

ദുരന്തത്തില്‍ ഒമ്പത് അമേരിക്കന്‍ പൗരന്മാരും കൊല്ലപ്പെട്ടതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട സ്ഥിരീകരിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും അവ സൂക്ഷിക്കുന്നതിനുമായി യു.എസ് നയതന്ത്ര കാര്യാലയം പ്രാദേശിക ഭരണകൂടത്തിന് ആവശ്യമായ പിന്തുണ നല്‍കുന്നുണ്ടെന്ന് കാരക്കാസിലെ അമേരിക്കന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് ജോണ്‍ ബാരറ്റ് വ്യക്തമാക്കി. ഡി.എന്‍.എ, ഫിംഗര്‍പ്രിന്റ്, ഡെന്റല്‍ റെക്കോര്‍ഡുകള്‍ എന്നിവ ശേഖരിച്ചാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് തിരിച്ചറിയാനായി കൈമാറുന്നത്.

ദുരന്തമുഖത്ത് പ്രവര്‍ത്തിച്ചിരുന്ന നാല് യു.എസ് അര്‍ബന്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങി. തകര്‍ന്നു വീണ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആറ് പേരുടെ ജീവന്‍ ജീവനോടെ രക്ഷപ്പെടുത്താന്‍ ഈ വിദഗ്ധ സംഘത്തിന് സാധിച്ചു. നിലവില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡിസാസ്റ്റര്‍ അസിസ്റ്റന്‍സ് റെസ്പോണ്‍സ് ടീം പ്രദേശത്ത് തുടരുകയും ദുരിതബാധിതര്‍ക്ക് ഭക്ഷണം, കുടിവെള്ളം, വൈദ്യസഹായം, താല്‍ക്കാലിക പാര്‍പ്പിടം എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam