ലയന ചര്‍ച്ചകള്‍ക്കിടെ രാഷ്ട്രീയ കരുനീക്കം; ശരദ് പവാറിനെ ഒപ്പം കൂട്ടാന്‍ ബിജെപി, സുപ്രിയ സുലെയ്ക്ക് നിര്‍ണായക പദവി വാഗ്ദാനം

JULY 2, 2026, 9:01 PM

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടുമൊരു വന്‍ ഭൂകമ്പത്തിന് വഴിയൊരുക്കി ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി നിലപാടുകള്‍ മാറ്റുന്നു. കോണ്‍ഗ്രസുമായി ലയിക്കാനുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെ, മുതിര്‍ന്ന ബിജെപി നേതാക്കള്‍ ശരദ് പവാറുമായി നേരിട്ട് ആശയ വിനിമയം നടത്തിയെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്‍സിപിയിലെ ഭൂരിപക്ഷം എംപിമാരും എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെ പവാറിന്റെ അടുത്ത നീക്കം എന്താകുമെന്ന ആകാംഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍.

പാര്‍ട്ടിയിലെ ആകെയുള്ള എട്ട് എംപിമാരില്‍ അഞ്ച് പേരും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസുമായി ലയിക്കുന്നതിനോട് ശക്തമായ വിയോജിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്‍ഡിഎയില്‍ ചേരുന്നതാണ് പാര്‍ട്ടിയുടെ ഭാവിക്ക് നല്ലതെന്നാണ് ഇവരുടെ നിലപാട്. മുന്‍പ് പാര്‍ട്ടി പിളര്‍ത്തി എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്ന അജിത് പവാര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടിരുന്നില്ലെങ്കില്‍ ഇരുവിഭാഗങ്ങളും ഇതിനോടകം തന്നെ ഒന്നാകുമായിരുന്നെന്നും നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

ലയനവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ പ്രാദേശിക നേതാക്കളുമായി വിശദമായ ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ശരദ് പവാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി സംസാരിക്കുക. എന്നാല്‍ ഇതിനിടയിലാണ് ബിജെപി മുന്നണിയില്‍ നിന്നുള്ള നിര്‍ണായക ഓഫറുകള്‍ പവാറിന് മുന്നിലെത്തുന്നത്. മകള്‍ സുപ്രിയ സുലെയ്ക്ക് കേന്ദ്രത്തില്‍ നിര്‍ണായക പദവിയും, മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യവും ഉറപ്പാക്കണമെന്ന ആവശ്യമാണ് പവാര്‍ മുന്നോട്ടുവെച്ചിട്ടുള്ളതെന്നാണ് സൂചന. ആവശ്യങ്ങളില്‍ വ്യക്തത വരാനുള്ളതിനാല്‍ ഈ ചര്‍ച്ചകള്‍ അല്‍പം കൂടി നീളാനാണ് സാധ്യത.

കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളായ വിജയ് വഡേത്തിവാര്‍, സതേജ് പാട്ടീല്‍ എന്നിവര്‍ നടത്തിയ പ്രസ്താവനകളാണ് എന്‍സിപി-കോണ്‍ഗ്രസ് ലയന വാര്‍ത്തകള്‍ക്ക് വീണ്ടും ജീവന്‍ നല്‍കിയത്. എന്നാല്‍ ഒരേസമയം കോണ്‍ഗ്രസുമായും ബിജെപിയുമായും ഒരേപോലെ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ രാഷ്ട്രീയമായ തന്റെ വിലപേശല്‍ ശക്തി പരമാവധി വര്‍ധിപ്പിക്കാനാണ് ശരദ് പവാര്‍ ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വരും ദിവസങ്ങളില്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ അട്ടിമറികള്‍ക്ക് ഈ നീക്കങ്ങള്‍ കാരണമായേക്കാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam